Sunday, March 14, 2010

വെള്ളകഴുകന്മാര്‍

ഭൂമി  മാതാവിന്‍ മാറില്‍
ജീവാരാശികള്‍   ജീവനറ്റു   വീഴ്കെ
വയറു തുരന്ന് ചോരയുറ്റാന്‍   (വിറ്റ് കാശാക്കാന്‍)
ഭ്രാന്തമായ് പറന്നെത്തുന്നു പ്രാശചാത്യകഴുകന്മാര്‍ .

ജീവശചവങ്ങളുടെ കരളും
വൃക്കയും കൊത്തിവലിച്  വിറ്റ് കീശ നിറയ്ക്കുന്നു വെള്ളകഴുകന്മാര്‍ .
ഭീമാകാരമാം ലോഹകൊട്ടാരങ്ങള്‍
ചീട്ടു  കൊട്ടാരങ്ങള്‍ കണക്കെ തകര്‍ന്നു വീഴുമ്പോള്‍
കത്തിയെരിഞ്ഞ  ചിറകില്‍ വിവശനായ്  പിടഞ്ഞു വീനിടുംപോലും  
പടിക്കുന്നില്ലവര്‍ ജീവബന്ധ വേര്‍പ്പടുകളുടെ വേദന .
പറക്കുന്നവരിപ്പോളും ,
പുതിയൊരു ഇറാക്കും അഫ്ഗാനിസ്ഥാനും തേടി.

No comments:

Post a Comment